സൈനിക ചെലവ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള നാറ്റോയുടെ സമീപകാല തീരുമാനം റഷ്യയുടെ സുരക്ഷയിൽ സ്വാധീനം ചെലുത്തില്ലെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഹേഗിൽ നടന്ന ഉച്ചകോടിയിൽ, അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലെ അംഗങ്ങൾ, യൂറോ-അറ്റ്ലാന്റിക് സുരക്ഷയ്ക്ക് റഷ്യ ഉയർത്തുന്ന ദീർഘകാല ഭീഷണി പരിഹരിക്കുന്നതിനായി 2035 ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താൻ പ്രതിജ്ഞയെടുത്തിരുന്നു.
എന്നാൽ നാറ്റോ അംഗരാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് റഷ്യ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വർദ്ധിച്ച സൈനിക ചെലവിനെ ന്യായീകരിക്കാനുള്ള പാശ്ചാത്യ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അസംബന്ധം എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. സൈനിക ചെലവ് വർദ്ധിപ്പിക്കാനുള്ള നാറ്റോയുടെ നീക്കങ്ങളെ റഷ്യ ഭീഷണിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇത് കാര്യമായ ഫലമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല എന്നാണ് ലാവ്‌റോവ് മറുപടി നൽകിയത്.