
പ്രിൻസി തില്ലങ്കേരി
എല്ലാം കലങ്ങി തെളിഞ്ഞിരിക്കുന്നു. ബ്യൂട്ടിപാർലറിൽ നിന്ന് മയക്കുമയരുന്ന് പിടികൂടിയ സംഭവത്തിൽ ചാലക്കുടിക്കാരി ഷീല സണ്ണി കുറ്റവിമുക്തയാണെന്ന് കണ്ടെത്തിയിരിക്കുന്നു. കേസിൽ ഷീലയുടെ ബാഗിലും വാഹനത്തിലുമായി മയക്കുമരുന്ന് വച്ചത് മകന്റെ ഭാര്യ സഹോദരി ലിവിയയാണെന്നും പോലീസ് കണ്ടെത്തുകയുണ്ടായി. ലിവിയയുടെ അറസ്റ്റ് നടന്നെങ്കിലും ഷീല സണ്ണിയുടെ മനസിൽ ഒരു നോവ് ഇപ്പോഴും അവശേഷിക്കുകയാണ്.
സ്വന്തം മകനും കേസിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുകയും മകൻ ഒളിവിൽ പോവുകയും ചെയ്തതോടെ ഷീലയുടെ മനസിലുളള ചോദ്യമിതാണ് എന്തിന് വേണ്ടി മകൻ ഇതിന് കൂട്ടുനിന്നു? എത്ര ദേഷ്യമുണ്ടെങ്കിലും സ്വന്തം അമ്മയെ ഇങ്ങനെ കളളക്കേസിൽ കുടുക്കി ജയിലിൽ ഇടാൻ അവന് എങ്ങനെ മനസ് വന്നു?. 72 ദിവസങ്ങളാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞത് ആ നീറുന്ന ഓർമ്മകൾ കേരളാ ഓൺലെെനിനൊപ്പം പങ്കുവയ്ക്കുകയാണ് ഷീല സണ്ണി.
എന്തുകൊണ്ടാണ് ഷീല സണ്ണിയോട് ലിവിയയ്ക്ക് ഇത്ര ദേഷ്യം? തന്നെ കുറിച്ച് മോശം പറഞ്ഞതാണ് പകയ്ക്ക് പിന്നിലെന്ന് ലിവിയ പോലീസിനോട് പറഞ്ഞതിൽ വാസ്തവമുണ്ടോ?
ഷീല സണ്ണി : ലിവിയയെ കുറിച്ച് മോശം എവിടെയും പറഞ്ഞിട്ടില്ല. വളരെ ലാവിഷായാണ് അവൾ ജീവിച്ചിരുന്നത് അത് കണ്ട് അവളുടെ വീട്ടുകാരോട് ചോദിച്ചിരുന്നു. ഇവൾക്ക് എവിടെ നിന്നാണ് ഇത്രയും പണമെന്ന്. അതിന് അവർ നൽകിയ മറുപടി അവൾ ബംഗളൂരുവിൽ പഠിക്കുകയാണ് കൂടെ മോഡലിങ് ചെയ്യുന്നുണ്ട് അതുവഴിയാണ് പണമെന്നാണ്. ഇതുമാത്രമെ അവളെ കുറിച്ച് തിരക്കിയിട്ടുളളൂ. പഠിക്കുന്ന പെൺക്കുട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്ന് വീട്ടിൽ തന്നെ ചോദിച്ചിട്ടെയുളളൂ. അവൾ തന്റേടിയായ കുട്ടിയാണ് ഞാൻ എന്തെങ്കിലും മോശം പറഞ്ഞെങ്കിൽ അവൾക്ക് നേരിട്ട് ചോദിക്കാമല്ലോ? എന്നാൽ അതൊന്നും ഉണ്ടായില്ല. എന്തുകൊണ്ടാണ് ലിവിയയ്ക്ക് ഇത്ര ദേഷ്യം തോന്നാൻ ഇടയായതെന്ന് ഇപ്പോഴും വ്യക്തമല്ല.
മരുമകളുടെ അനുജത്തിയാണ് ലിവിയ, ഇതെകുറിച്ച് മരുമകൾക്ക് അറിവുണ്ടായിരിക്കുമോ?
ഷീല സണ്ണി : മരുമകൾക്കും അറിവുണ്ടാകുമെന്നാണ് കരുതുന്നത്, വീട്ടിൽ നിന്ന് എന്നെ പുറത്താക്കണം മകനും മരുമകളും മാത്രമായി ജീവിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തതാണിത്.അല്ലാതെ പറയത്തക്ക പ്രശ്നങ്ങൾ മരുമകളുമായിയില്ല.അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം ആവുന്നതെയുളളൂ. അവർ ഇപ്പോ പറയുന്നത് മരുമകളുടെ സ്ഥലം വിറ്റ് ഞാൻ കടം തീർത്തുവെന്നാണ്. അത് നുണയാണ് എന്റെ കടം ഇപ്പോഴും അങ്ങനെതന്നെയുണ്ട്. കടങ്ങൾ തീർക്കാൻ വേണ്ടിയാണ് ഞാൻ ഇറ്റലിയിലേക്ക് പോകാൻ തീരുമാനിച്ചത്. ആ ഇറ്റലി പോക്ക് മുടക്കാനും വേണ്ടിയാണ് ഈ ചതി എന്നോട് ചെയ്തത്.
ചേച്ചി ഇറ്റലിയിൽ പോകുന്നതിനെ മരുമകൾ എന്തിനാണ് ഭയക്കുന്നത്?
ഷീല സണ്ണി : ഇറ്റലിയിൽ ഞാൻ ജോലിക്ക് പോയാൽ മകൻ എന്നെ സാമ്പത്തികമായി ആശ്രയിക്കുമോ? അവൻ എന്നോട് കൂടുതൽ അടുക്കുമോ എന്ന ഭയം കൊണ്ടാവും. മകന് ഒരു മൊബെെൽ ഷോപ്പിടാൻ സഹായിച്ചത് മരുമകളുടെ വീട്ടുകാരാണ്. സാമ്പത്തികമായി അവനെ അവർ സഹായിച്ചിരുന്നു.
ഓർക്കുന്നുണ്ടോ ആ ദിനത്തെ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു എന്ന വാർത്ത പരന്ന ദിനം?
ഷീല സണ്ണി : (ഒരു നെടുവീർപ്പോടെ) ഇപ്പോഴും അത് ഓർക്കുമ്പോൾ ഒരു മരവിപ്പാണ്. എക്സെെസ് ബ്യൂട്ടിപാർലറിൽ എത്തിയ ഉടൻ ഒരു ചോദ്യമായിരുന്നു . നിങ്ങളുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട് സാധനം എവിടെയാണ്? ഇതും ചോദിച്ചവർ എന്റെ ബാഗിൽ നിന്നും മയക്കുമരുന്ന് പുറത്തെടുത്തു.
ഞാൻ ഞെട്ടിപ്പോയി, ഞാൻ പോലും അറിയാതെ എന്റെ ബാഗിൽ എങ്ങനെ മയക്കുമരുന്നെത്തിയെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. സ്റ്റാബ് ആണ് പിടിച്ചതെന്ന് പറഞ്ഞു, അത് എന്താണെന്ന് ഞാൻ മനസിലാക്കുന്നത് തന്നെ ജയിലിൽ എത്തി സഹതടവുകാരോട് ചോദിച്ചറിഞ്ഞാണ്. ഇന്നും ഭയമാണ് രാസപരിശോധയിൽ പിടിച്ചെടുത്തത് വ്യജനാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് എന്നെ വെറുതെ വിട്ടത് അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജയിലിൽ കിടന്നേനെ ദെെവത്തിന് നന്ദി.
എങ്ങനെയാണ് ആ 72 ദിനങ്ങൾ ജയിലിൽ കഴിച്ചുകൂട്ടിയത്?
ഷീല സണ്ണി : മരിച്ചാലോ എന്ന് പോലും ചിന്തിച്ചു. പുറത്ത് മോശം വാർത്തയാണ് വരുന്നതെന്ന് മരുമകനും ഭർത്താവും ജയിലിൽ കാണാൻ വന്നപ്പോഴാണ് അറിയുന്നത്. അതോടെ മനസ് മടുത്തു. എങ്ങനെയാകും ഇനി പുറത്തുളളവർ തന്നെ കുറിച്ച് കരുതുക എന്നുളള ചിന്തകളായിരുന്നു മുഴുവൻ. കസ്റ്റഡിയിൽ എടുത്തപ്പോൾ കാണാൻ വന്ന മകൾ ആദ്യം പറഞ്ഞത് അമ്മ കടുംകെെയൊന്നും കാട്ടരുത് ഞങ്ങൾ കൂടെയുണ്ടെന്നാണ്. ജയിൽ ദാനംകൂടിയൊക്കെയാണ് നാളുകൾ കഴിച്ചുകൂട്ടിയത്. പിന്നെ ചിന്തിച്ചു ഞാൻ എന്തിന് മരിക്കണം ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല പിന്നെ എന്ത…