+

തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നു ; നിര്‍മ്മാതാവ് സജി നന്ത്യാട്ട്

''സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്നും അവര്‍ ഉയര്‍ത്തിയ ചില കാര്യങ്ങളെയാണ് താന്‍ പിന്തുണച്ചതെന്നും സജി നന്ത്യാട്ട് പറഞ്ഞു.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിലേക്ക് നയിച്ച സംഭവങ്ങള്‍ തുറന്നുപറഞ്ഞ് നിര്‍മാതാവ് സജി നന്ത്യാട്ട്. ഫിലിം ചേമ്പര്‍ പ്രസിഡന്റാകാതിരിക്കാന്‍ തനിയ്ക്ക് എതിരെ വലിയ നാടകം നടക്കുന്നുണ്ടെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ യോഗങ്ങള്‍ വിളിക്കാന്‍ പാടില്ല. എന്നാല്‍, ഇന്നലെ അതിനെ എല്ലാം മറികടന്നു യോഗം ചേര്‍ന്നു. ഫിലിം ചേമ്പര്‍ കെട്ടിട നിര്‍മ്മാണത്തിലെ അടക്കം ചില അഴിമതികള്‍ കണ്ടെത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്നും ഭൂരിപക്ഷം നിര്‍മ്മാതാക്കളും വിതരണക്കാരും തനിക്ക് ഒപ്പമാണെന്നും സജി നന്ത്യാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

''സാന്ദ്ര എന്ന വ്യക്തിയെ പിന്തുണക്കുന്നില്ലെന്നും അവര്‍ ഉയര്‍ത്തിയ ചില കാര്യങ്ങളെയാണ് താന്‍ പിന്തുണച്ചതെന്നും സജി നന്ത്യാട്ട് പറഞ്ഞു. സാന്ദ്രയുടെ കാര്യത്തില്‍ ഇന്ന് കോടതി തീരുമാനിക്കും. ബൈലോ പ്രകാരം സാന്ദ്രയ്ക്ക് മത്സരിക്കാം. മത്സരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സാന്ദ്രയുടെ കേസില്‍ കോടതി വിധി എതിരാണെങ്കില്‍ പ്രസിഡന്റായി തന്നെ മത്സരിക്കുമെന്നും അല്ലെങ്കില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും'' സജി നന്ത്യാട്ട് അറിയിച്ചു. ''ഫിലിം ചേമ്പര്‍ ഒരു കുടുംബമാണ്. അവിടെ സിനിമ നിര്‍മ്മാതാക്കള്‍ക്കും എല്ലാവര്‍ക്കും എപ്പോഴും കയറി ചെല്ലാന്‍ കഴിയണം. തന്റെ കയ്യില്‍ പല ബോംബും ഇരിപ്പുണ്ടെന്നും അതൊന്നും പുറത്തു വിടാത്തത് സംഘടന മോശമാകാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും'' സജി നന്ത്യാട്ട് ആരോപിച്ചു.

facebook twitter