+

'ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലിന് പിന്നില്‍ ഒരു മുസ്ലിം, കേരള സര്‍ക്കാരിന്റെ അദൃശ്യ കരങ്ങളുണ്ട്'; കര്‍ണാടക ബിജെപി അധ്യക്ഷന്‍

മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും തെളിവെടുപ്പ് തുടരും.

കര്‍ണാടക ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ വിചിത്ര വാദവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ആര്‍ അശോക. വെളിപ്പെടുത്തലിന് പിന്നില്‍ ഒരു മുസ്ലിം ആണ്. കേരള സര്‍ക്കാരിന്റെ അദൃശ്യമായ കരങ്ങള്‍ സംഭവത്തിന് പിന്നിലുണ്ട്. കേരളത്തിലാണ് ഗൂഢാലോചന നടന്നത് . കേരളസര്‍ക്കാരിന് വിഷയത്തില്‍ പങ്കുണ്ടെന്ന് ആര്‍. അശോക നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും തെളിവെടുപ്പ് തുടരും. നേരത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വ്യക്തമാക്കിയ ഇടങ്ങളില്‍ കുഴിച്ചു പരിശോധന നടത്താനും നീക്കമുണ്ട്.

അങ്ങനെയെങ്കില്‍ ഉച്ചയോടെ കുഴിച്ച് പരിശോധനയും തുടങ്ങും. ഇതിനായുള്ള സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് ഭൂരിഭാഗം സ്‌പോട്ടുകളും. 13 കാരിയെ കുഴിച്ചിട്ടെന്ന് മൊഴി നല്‍കിയ ഇടമാണ് ഇന്ന് പ്രധാനമായും പരിശോധിക്കാനുള്ളത്. ഇന്നലത്തെ സ്‌പോട് മാപ്പിങ് വിവരങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. ആന്റി നക്‌സല്‍ ഫോഴ്‌സ് ആണ് സ്‌പോട്ടുകള്‍ക്ക് സുരക്ഷയൊരുക്കുന്നത്.

facebook twitter