
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെയും സ്പെഷാലിറ്റി ഡോക്ടർമാരുടെയും തസ്തിക ഉൾപ്പെടെയാണിത്.
കൺസൽട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി ഒമ്പത്, നെഫ്രോളജി 10, യൂറോളജി നാല്, ഗ്യാസ്ട്രോ എൻട്രോളജി ഒന്ന്, കാർഡിയോ തൊറാസിക് സർജൻ ഒന്ന്, അസിസ്റ്റന്റ് സർജൻ എട്ട്, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ 48 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജൂനിയർ കൺസൽട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി ഒമ്പത്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒബി ആൻഡ് ജി) ഒമ്പത്, പീഡിയാട്രിക്സ് മൂന്ന്, അനസ്തേഷ്യ 21, റേഡിയോ ഡയഗ്നോസിസ് 12, റേഡിയോ തെറാപ്പി ഒന്ന്, ഫോറൻസിക് മെഡിസിൻ അഞ്ച്, ഓർത്തോപീഡിക്സ് നാല്, ഇ.എൻ.ടി ഒന്ന് എന്നിങ്ങനെയും തസ്തിക സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കാൻ സി.എം.ഒ എട്ട്, അസി. സർജൻ നാല്, കൺസൽട്ടന്റ് ഒബി ആൻഡ് ജി ഒന്ന്, ജൂനിയർ കൺസൽട്ടന്റ് ഒബി ആൻഡ് ജി മൂന്ന്, ജൂനിയർ കൺസൽട്ടന്റ് പീഡിയാട്രിക്സ് മൂന്ന്, ജൂനിയർ കൺസൽട്ടന്റ് അനസ്തീഷ്യ നാല്, ജൂനിയർ കൺസൽട്ടന്റ് റേഡിയോളജി ഒന്ന് എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിക്കാനാണ് തീരുമാനം.