+

കപ്പലിൽ നിന്നും രാസമാലിന്യ ചോർച്ച ? കണ്ണൂർ കടൽ തീരങ്ങളിൽ കടൽവെള്ള പരിശോധന തുടരും

അഴീക്കൽ തീരത്തിന് സമീപം വെച്ച് എംവി വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് രാസമാലിന്യം കണ്ണൂരിലെ തീരങ്ങളിലും അടിഞ്ഞുകൂടുമെന്ന ആശങ്ക ശക്തമായി. ഇതേ തുടർന്ന് കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.


കണ്ണൂർ : അഴീക്കൽ തീരത്തിന് സമീപം വെച്ച് എംവി വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് രാസമാലിന്യം കണ്ണൂരിലെ തീരങ്ങളിലും അടിഞ്ഞുകൂടുമെന്ന ആശങ്ക ശക്തമായി. ഇതേ തുടർന്ന് കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. അപകടകരമായ വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള നിരവധി കണ്ടെയ്‌നറുകൾ അറബിക്കടലിൽ വീണിട്ടുണ്ടാകാമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് കടൽവെള്ള പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

MV Van Hai 503

കപ്പലിലെ 157 കണ്ടെയ്‌നറുകളിൽ ആസിഡ്, ലിഥിയം ബാറ്ററികൾ, ടർപേന്റൈൻ, വെടിമരുന്ന് എന്നിവയുൾപ്പെടെ അപകടകരമായ വസ്തുക്കൾ അടങ്ങിയിരുന്നതായി പ്രാഥമിക വിവരമുണ്ട്.  ഇവയെല്ലാം വേഗത്തിൽ തീപിടിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരവുമാണ്.പയ്യാമ്പലം ബീച്ച്, അഴീക്കൽ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ജല സാമ്പിൾ ശേഖരിച്ചു തുടങ്ങിയത്. 

MV Van Hai 503, Kannur coast

അപകടസ്ഥലത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയുള്ള അഴീക്കൽ തുറമുഖത്തെ ഒരു ഉദ്യോഗസ്ഥന്, കപ്പലിൽ നാല് തരം അപകടകരമായ വസ്തുക്കൾ ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ചു."ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവയിൽ ചില രാസവസ്തുക്കൾ സ്വയമേവ കത്താൻ സാധ്യതയുള്ളവയാണ് ," ഉദ്യോഗസ്ഥൻ പറഞ്ഞു.കടലിലെ ജൈവസമ്പത്തിനെയും ജലസുരക്ഷയെയും ഇത് ബാധിക്കുമെന്ന ആശങ്ക പ്രദേശനിവാസികളും പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധനയും നിയന്ത്രണ നടപടികളും പൂർണ്ണ തോതിൽ തുടരുന്നുണ്ട്. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Chemical waste leak from ship? Seawater testing to continue on Kannur coast


 

Trending :
facebook twitter