
സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്ബ് കയറി. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പില്‍ ദർബാർ ഹാളിന് പിൻഭാഗത്ത് സി വിഭാഗത്തിലാണ് പാമ്ബിനെ കണ്ടെത്തിയത്.രാവിലെ ജീവനക്കാരെത്തിയതോടെയാണ് ഓഫീസ് മുറിയില്‍ എന്തോ ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ഹൗസ്കീപ്പിങ് വിഭാഗം പാമ്ബുപിടിത്തക്കാരെ എത്തിച്ച് പേപ്പറുകളും ഫയലുകളുമടക്കം മാറ്റി അരമണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ പാമ്ബിനെ പിടികൂടാനായത്.ചേരയാണ് കയറിയതെന്ന് ഭക്ഷ്യവകുപ്പ് ജീവനക്കാർ പറഞ്ഞു.
ഫയല്‍റാക്കുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് പാമ്ബുണ്ടായിരുന്നത്. സെക്രട്ടേറിയറ്റില്‍ മാസങ്ങള്‍ക്ക് മുൻപ് പാമ്ബിനെ കണ്ടെത്തിയതും ഉദ്യോഗസ്ഥർക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. അന്ന് ഓഫീസിലേക്ക് കയറിയ പാമ്ബിനെ പിടികൂടാനായിരുന്നില്ല. പൊതുമരാമത്ത് ഇലട്രിക്കല്‍ എൻജിനിയറുടെ ഓഫീസിനടുത്തും നേരത്തെ പാമ്ബിനെ കണ്ടിരുന്നു