ബംഗളുരു: ബെംഗളൂരുവിലെ ഗിരിനഗറില്‍ രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുപക്ഷിയായ തത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 32കാരൻ വൈദ്യുതാഘേതമേറ്റ് മരിച്ചു.അരുണ്‍കുമാർ എന്ന യുവാവാണ് മരിച്ചത്.
തന്റെ മക്കാവിനെ (ഒരു തരം തത്ത) രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ ഹൈ വോള്‍ട്ടേജ് ലൈനില്‍ തട്ടി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മക്കാവ് വെള്ളിയാഴ്ച രാവിലെ അടുത്തുള്ള ഒരു വൈദ്യുത തൂണില്‍ പോയിരുന്നു.
സ്റ്റീല്‍ പൈപ്പുമായി തന്റെ മാക്കോവിനെ തിരികെ കൊണ്ടുവരാൻ കോമ്ബൗണ്ട് ഭിത്തിയില്‍ കയറി. രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് ഒരു ഉയർന്ന വോള്‍ട്ടേജ് വയറില്‍ തട്ടി ഗുരുതരമായ വൈദ്യുതാഘാതമേറ്റു. ചുമരില്‍ നിന്ന് തെറിച്ചുവീണു. അരുണ്‍ കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.