+

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭം കിട്ടുമെന്ന പേരില്‍ പാലക്കാട്ടെ വീട്ടമ്മയില്‍ നിന്ന് പത്തുലക്ഷത്തിലേറെ തട്ടിയെടുത്തു ; 23 കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍

2024 ജനുവരി മാസത്തിലാണ് തട്ടിപ്പുകാര്‍ പരാതിക്കാരിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് ഇത്തരത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്.

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഷൊര്‍ണൂര്‍ സ്വദേശിനിയെ വാട്‌സാപ്പ് വഴിയും, ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് 10,01,000 രൂപ (പത്ത് ലക്ഷത്തി ആയിരം രൂപ ) തട്ടിയെടുത്ത കേസില്‍ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അറസ്റ്റില്‍. 23 വയസ്സുകാരനായ മുഹമ്മദ് റഷാദിനെ പാലക്കാട് സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.


2024 ജനുവരി മാസത്തിലാണ് തട്ടിപ്പുകാര്‍ പരാതിക്കാരിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് ഇത്തരത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ ടെലഗ്രാം വഴി നല്‍കിയ ലിങ്കില്‍ കയറി പാട് ടൈം ജോലി ചെയ്യുകയും, തട്ടിപ്പുകാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ചെറിയ തുകകള്‍ നിക്ഷേപിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവന്‍ തുകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്.

പരാതി ലഭിച്ച ശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീക്ക് നഷ്ടപ്പെട്ട തുകയില്‍ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരില്‍ ഹരിയാന, കര്‍ണ്ണാടക, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

facebook twitter