+

'മുസ്ലീം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം, എതിര്‍പ്പ് അറിയിക്കണം'; ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ തുര്‍ക്കി വിദേശകാര്യ മന്ത്രി

പലസ്തീനികളെ പട്ടിണിയിലാഴ്ത്തി പുറത്താക്കുക, ഗാസയെ സ്ഥിരമായി ആക്രമിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ നയം നടപ്പിലാക്കിയതെന്നും ഫിദാന്‍ പറഞ്ഞു.

ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍. അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പ് അറിയിക്കണമെന്നും ഹകാന്‍ ഫിദാന്‍ ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.

പലസ്തീനികളെ പട്ടിണിയിലാഴ്ത്തി പുറത്താക്കുക, ഗാസയെ സ്ഥിരമായി ആക്രമിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ നയം നടപ്പിലാക്കിയതെന്നും ഫിദാന്‍ പറഞ്ഞു. എന്നാല്‍ ആളുകള്‍ ഗാസയില്‍ പട്ടിണി കിടക്കുകയാണെന്ന് ഇസ്രായേല്‍ നിഷേധിക്കുന്നു. 2023 ഒക്ടോബറിലെ ആക്രമണത്തില്‍ 1,200 പേരെ കൊന്നൊടുക്കിയ പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് കീഴടങ്ങുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് സംഭവിക്കുന്നത് വളരെ അപകടകരമായ ഒന്നാണ്. ഒരു ജനതയ്ക്കെന്നോ അയല്‍ രാജ്യങ്ങള്‍ക്കെന്നോ അല്ല ഇസ്രായേലിന്റെ പ്ലാന്‍ ഒരിക്കലും അനുവദനീയമല്ലെന്നും അബ്ദലട്ടി പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഈജിപ്ത്, ഖത്തര്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ മാസങ്ങളായി ഒത്തുതീര്‍പ്പാക്കലിന് ശ്രമിക്കുകയാണ്.

facebook twitter